Saturday, February 11, 2012

വിരഹത്തിന്റെ കാല്‍ചിലമ്പുകള്‍

പറയാതെ, അകലുന്നവരറിയാതെ
വിടര്‍ത്തും വേദനയുടെ പുഷ്പങ്ങള്‍
അവരുടെ വിഗ്രഹങ്ങക്ക് നേര്ച്ച
------------------------------------
വിരഹത്തിന്റെ കാല്‍ചിലമ്പുകള്‍
എനിക്ക് സമ്മാനിച്ച്‌ നടന്നകന്നു നീ ,

ആ ചിലമ്പൊലിയില്‍ നീയെന്നുള്ളില്‍
ജനിച്ചുകൊണ്ടേയിരിക്കുന്നു ...
------------------------------------
നിലാവറിയാതെ പോകുന്നുവോ
എന്മാനതാരില്‍  നിറയും
നിലാവിനെ മറയ്ക്കും
കാര്‍മുകില്‍ കൂട്ടങ്ങളെ ...

പുതുപ്രതീക്ഷതന്‍ നിലാവെളിച്ചമേ
വരിക ഈ ജനാല വാതിലില്‍
ദൂരെ ഒരു ലോകം ,
അകലെ ഒരു ഞാനും ..
------------------------------------

മേഘത്തെ ചിത്രമായി
വിടര്‍ത്തും കാറ്റെനിക്കായി
നിന്‍ മുഖചിത്രം വരച്ചെങ്കില്‍

-------------------------------------

നിന്റെ നൊമ്പരങ്ങള്‍
എന്റെ മനസ്സിലെ ഇടത്തെരുവുകളിൽ
തോരാതെ പെയ്യുന്നു

Saturday, December 31, 2011

മഴപ്പട്ടിന്റെ നെയ്തുകാരന്‍

ഓടില്‍ നിന്നും ഇടമുറിയാതെ ഊര്ന്നിറങ്ങുമാ     
വെള്ളിനൂലുകള്‍ മുറ്റത്തു മുത്തും മുമ്പേ
ഓടമായി ഓടിക്കളിച്ചിരുന്നന്നു  ഞാന്‍ ,
മുറ്റം നിറയെ ഞാന്‍ നെയ്ത മഴപ്പട്ട്  ..
 
ഓടം : കൈത്തറിയന്ത്രത്തില്‍ കുറുകെ ഓടുന്ന രണ്ടു വശവും കൂര്‍ത്ത ഉപകരണം

Wednesday, December 28, 2011

കരയും പുഴയും

തഴുകിയൊഴുകും  പുഴയില്‍ അലിയാന്‍കൊതിച്ചൊരു ഭൂമി..
പതിയെ പതിയെ വേരുകളുടെ പിടിയിൽ 
അവസാന മണ്ണും ഊര്ന്നിറങ്ങിയപ്പോഴേക്കും   
പുറമേ ഒഴുകും പുഴ മണ്ണിറങ്ങി 
പ്രണയം മനസ്സിലൊളിപ്പിച്ച പുഴകൾ  



ഒരു തൊട്ടാവാടി കവിത

ഉള്ളിലെ വേദന മുള്ളുകളായി ജനിച്ചിട്ടും
ആരും വെറുക്കാത്ത തൊട്ടാവാടി, നീയെന്തേ
അടുത്തപ്പോളൊക്കെ ഹൃദയം കൂമ്പിയിരുന്നത്
ആ ഹൃദയം അറിയാതെ കാവ്യഹൃദയങ്ങള്‍
നാരീ ഹൃദയമായി  ഉപമിച്ചേഴുതുന്നു,ഞാനും !
എന്നിലെ ഞാനന്നു  കുട്ടിയായിരുന്നപ്പോള്‍ 
ആതിനുത്തരം കാറ്റിനോട് ചോദിയ്ക്കാന്‍, 
അവള്‍ക്കുള്ളിലെ നീരുപുല്കുഴലില്‍  വലിച്ചെടുത്തു
പിന്നെ കാറ്റിലേക്ക്  പറത്തിയ കുമിളകള്‍ 
ഉത്തരം അറിഞ്ഞിട്ടാണെന്തോ, ജീവനൊടുക്കി!
എന്നിട്ടും ഉത്തരം കിട്ടാത്ത ചോദ്യം
ഇന്നുമെന്നെ ഉലച്ചപ്പോള്‍
ഈ തൊട്ടാവാടി കവിത പിറക്കുന്നു

Tuesday, December 20, 2011

അവന്‍ ചോദിച്ചാല്‍ !

വള്ളി ഉഞ്ഞാല്‍ ഒരുക്കി വിളിച്ച കാവുകള്‍
കാവുകളില്‍ കുറുകുന്ന പ്രാവുകള്‍
തെളിനീരുറവകളിലെ  പരല്‍ മീനുകള്‍
ഞാനും നീയും ബാക്കി ...
കണ്ടതിനെ പറ്റി മിണ്ടാണ്ടിരിക്കാം
കണ്ടതൊക്കെ എവിടുന്നെന്ന് ചോദിച്ചു
അവര്‍ വന്നാല്‍ , ഉത്തരം ഇല്ല ...
നമ്മളും ഉത്തരവാദികള്‍ ...
ഇല്ല ആരും വരില്ല..
വിപണിയുടെ മാന്ത്രിക വലയത്തില്‍
പണം എറിഞ്ഞാല്‍ കിട്ടും മായികലോകത്തില്‍
അവന്‍ തൃപ്തനാണ് ...
ഒരു നാള്‍ ,മടുപ്പിന്റെ പരമത്യത്തില്‍
അവനും തിരികെ നടന്നു കൂടെന്നില്ല ...
പക്ഷെ, നഷ്ടസ്വര്‍ഗങ്ങള്‍ പാടാന്‍ പോലും
അറിയാതെ ,അറുത്ത വേരുകളെ ഓര്‍ത്തു
കിരാതനൃത്തച്ചുവടില്‍ കണ്ഠം പൊട്ടുമാറവന്‍ 
തേങ്ങി പാടുമ്പോള്‍ , അട്ടഹസിക്കുമ്പോള്‍
അന്നത്തെ  റോക്ക് സ്റ്റാര്‍ അവന്‍ !!

Monday, November 28, 2011

വോട്ടിടാന്‍ ഇനിയും നീ !

വരണ്ടഭൂമിയില്‍ പൊഴിയുന്നു
കര്‍ഷകന്റെ അശ്രുബിന്ദു
ജീവന്‍

കണ്ണുതുറക്കാത്ത ഈശ്വരന്‍
ഹവിസ്സിനായ് മാത്രം ഭൂമിയില്‍
ദേവന്‍മാര്‍

തുറന്നിട്ട ജാലകത്തിലൂടെ
വിപണിയുടെ തടാകത്തില്‍
കുറെ പിരാനകള്‍

വില്‍ക്കൂ ഇനി എന്നെ കൂടി
വില്‍ക്കാന്‍ ഒന്നുമില്ലത്തവന്‍
ഇല്ല,വോട്ടിടാന്‍ ഇനിയും നീ !

അപൂര്‍ണ ഭാവങ്ങള്‍

മഴ
കുടനന്നാക്കുന്നവന്‍ ഒരുത്തന്‍
കീറിയ കുടയില്‍ കൂനികൂടി ഇരിക്കുന്നു
മഴ

വിശപ്പും ഭക്തിയും
അമ്പലത്തിലെ പായസ്സത്തിനായ്‌
ഭക്തി ഉണ്ണുന്നു, മക്കള്‍ ഉപേക്ഷിച്ച വൃദ്ധ ...
വിശപ്പും ഭക്തിയും

ദൈവം
അപൂര്‍ണനില്‍ നിന്നും
പൂര്‍ണനിലേക്കുള്ള വളര്‍ച്ചയില്‍
സ്വയം നഷ്ടപെട്ട മനുഷ്യന്‍
ഏതോ തമോഗര്‍ത്തത്തില്‍ ഉറങ്ങുന്നു
മനുഷ്യനെ ഉപേക്ഷിച്ച ദൈവം
ഒരേ ഒരു ദൈവം

വളര്‍ച്ച
വളര്‍ച്ചയുടെ മത്സരത്തില്‍
ഒന്നിനൊന്നു മികച്ച കവുങ്ങുകള്‍
വെട്ടാറായെന്നു വിളവെടുക്കേണ്ടവന്‍

മരണം
ഉറ്റവരുടെ മരണം ഒരു ഓര്‍മപ്പെടുതലാണ്
ഓര്‍മ്മ ചുരുളഴിച്ചു, ഭൂതത്തില്‍ നിന്നും
ഓടിതുടങ്ങുന്ന ചക്രം
വര്‍ത്തമാനത്തില്‍ നില്‍ക്കാതെ ...
ഭാവിയിലെ മരണത്തെ ഓര്‍മിപ്പിച്ചു
ഓടിമറയുന്നു...

നഷ്ടം
ആശാന്‍ കണക്കെഴുതുന്നു
ശിഷ്യന്‍ പുറത്തെ കിളിമരത്തില്‍
ചൂരലില്‍ ഒരു കവി മരിച്ചു

ഭൂമിയില്‍ ഉറങ്ങുന്ന സുനാമി
അണപോട്ടുന്നരോഷം
പൊട്ടാറായ അണ
തമിഴന്റെ സ്തെതസ്കോപ്പ്
സുരക്ഷിതത്വത്തിന്റെ താഴ്‌വരയില്‍
ആറാനിട്ട ഖദറുകള്‍