Sunday, December 12, 2010

തുരുത്ത്

കവിതയുടെ ഈ തുരുതിലേക്ക് മലവെള്ളപാച്ചലില്‍ ഞാന്‍ അട്ടിഞ്ഞു
മലകള്‍ക്കപ്പുറമാണെന്‍ വാസമെങ്കിലും, വിലാസമില്ലാതെ ഞാന്‍ ഇവിടെ !
ഇവിടം മറ്റൊരു മലവെള്ളപാച്ചല്‍ വരെ എന്‍റെ വാസസ്ഥാനം ..

പോകണം ഒരു നാള്‍ പോകണം ഇവിടവും വിട്ടു..എവിടെക്കെന്നു അറയില്ല!
മഞ്ഞുകാലം വന്നു എന്റെ നെല്ലറ ഇന്ന് ശൂന്യം, നാളെയെ ഞാന്‍ മറക്കുന്നു
ഓര്‍ക്കാന്‍ ഒരു ശരത്കാലത്തിന്റെ ഓര്‍മ്മകള്‍ മാത്രം ..
ഓര്‍മകളുടെ തടവറയിലെ അഭയാര്‍ത്തിയാകാതിരിക്കാന്‍ ഓടിയോളിക്കണം !


എഴുത്തെന്ന തുരുത്തിനോടും വിട പറയാന്‍ വെമ്പുന്ന എന്മനസ്സെ..
കാറ്റില്‍ അലയും പട്ടം കണക്കെ,എങ്ങോട്ടു നീയെന്നെ കൊണ്ടുപോണൂ..
എങ്ങോട്ടെന്നറിയാതെ എന്തിനെന്നറിയാതെ, മനസ്സിന്‍റെ ഈ അടിമ
നടന്നകന്നേക്കാം, പിരിഞ്ഞകന്നേകം,പിന്നെ മറവിയില്‍ മറഞ്ഞകന്നേക്കാം!

മായം കലരുന്ന ചിന്തകള്‍

ചിന്തകളുടെ ചന്തകളില്‍,
നാളെ ഇറക്കേണ്ട ചിന്തകളുടെ വിലപേശല്‍ നടക്കുന്നു!
കനികണ്ടുനരേണ്ട നന്മയോടപ്പം ചുടുചായക്ക്‌ പകരം,
മുപ്പതു വെള്ളികാശിനായ്‌ ജനങ്ങളെ വില്കുന്ന മാധ്യമങ്ങള്‍,
പകരും വിഷം കുടിക്കുന്ന നമ്മള്‍!
വനോളമുയരട്ടെ പത്രധര്‍മം !
പണം വാരും പത്രങ്ങള്‍ , മായം കലരുന്ന ചിന്തകള്‍ !

ഞാനൊന്നും പറഞ്ഞില്ലേ..

പണ്ടേ കുറുക്കന്‍ കണ്ടെത്തിയ തന്ത്രം
മന്ത്രമാക്കാന്‍ എനിക്കില്ല താല്പര്യം
കുറുക്കന്‍മാരെ വിരളമാത്രേ നാട്ടില്‍
നാടും നഗരവും ഇടകലര്‍ന്നു വളരട്ടെ..
പോയി മറയട്ടെ കുറുക്കനും കുളകൊഴിയും
കാവും ആലും അമ്പലക്കുളവും പാടങ്ങളും
അടിതട്ടുകാരന്റെ വിജയവാദികളുടെ ,
ഒരു നേതാവിന്‍റെ വീടും പാഠം!
നികത്തിയ നെല്‍പാടത്തിലല്ലോ..
ഞാനൊന്നും കണ്ടില്ലേ , ഞാനൊന്നും പറഞ്ഞില്ലേ..
ഒരു തുണ്ട് ഭൂമിയാണെന്റെ മുന്തിരി എന്നും കരുതരുതേ !

സംവരണത്തിന്റെ അരിപ്പ

മനസ്സിലെ അടുപ്പില്‍ മുമ്പേ പുകയുന്ന നനഞ്ഞ കൊള്ളിയായിരുന്നു 
എനിക്കി ജാതിവാല് : വാലിനോടെനിക്ക് ദേഷ്യമില്ല..
വാലുപോക്കിനടക്കേണ്ടി വരുന്ന സ്ഥിതിയോടു മാത്രം!
നഷ്ടം സഹിച്ചവന് നീതി വേണം ;
നഷ്ടം സഹിക്കുന്നവനും വേണ്ടേ നീതി ?
പക്ഷെ ഇന്ന് നീതി കിട്ടുന്നതോ മുന്നേ നടന്നു ലാഭം കൊയ്തവര്‍ക്കുമാത്രം!
അതിനിടയില്‍ ഒന്നും അറിയാത്ത നീതിയുടെ അവകാശികളെ, 
അനീതി തീറ്റിക്കുന്നു സ്വസഹോദരങ്ങള്‍!
ആദിവാസികളെന്ന വിളിപ്പേരില്‍ ആദിമവാസികള്‍ , 
അടിത്തട്ടിലെ അടിസ്ഥാനവര്‍ഗ്ഗങ്ങള്‍.
അവര്‍ക്കറിയില്ല സംവരണത്തിന്റെ അരിപ്പയുടെ ദ്വാരങ്ങള്‍,
കൂട്ടി കൂടെ വരുത്തുന്ന വിദ്വാന്മാരെ
അവകാശികള്‍ പലിശയുടെ അവധി പറഞ്ഞു മടുക്കട്ടെ , 
എത്തില്ലോരിക്കലും യുദ്ധതട്ടിലെക്കവര്‍!
ആദ്യ പിതാമഹന്‍ മര്‍ക്കടന്‍ എന്നാകിലും, 
മനുഷ്യരായ് നമ്മള്‍ വളര്‍ന്നിരുന്നില്ലെന്ന സത്യം അറിയുന്ന
എന്നിലെ മനുഷ്യനു ഇടയ്ക് കൈമോശം വന്നുപോം,
സ്ഥിരപ്രജ്ഞയുടെ പരിണിതഫലം ഈ വരികള്‍ !

------(സൃഷ്ടി )--------


മരണം ഒരു നിത്യ കാമുകിയെന്നാകിലും ,
മരണത്തെ ഞാന്‍ മാറോടു ചേര്‍ത്തില്ല .
ദൈവം സൃഷ്‌ടിച്ച ജീവനെ ...
ദൈവം തിരികെ വിളിക്കും വരെ,
നിയോഗം എന്തെന്നറിയും വരെ,
വിരഹാതുരരായ്‌ കഴിയുന്ന കാലം ,
പിറക്കട്ടെ നല്ല കവിതകള്‍ ..
എരിയുന്ന കനലില്‍ നിറയട്ടെ ,
ചിന്തകളുടെ താപം .
സ്വയം കനലായെരിയാതിരിക്കട്ടെ ,
സ്രഷ്ടാവിന്റെ പ്രിയ സൃഷ്ടികള്‍ !!