Sunday, December 12, 2010

സംവരണത്തിന്റെ അരിപ്പ

മനസ്സിലെ അടുപ്പില്‍ മുമ്പേ പുകയുന്ന നനഞ്ഞ കൊള്ളിയായിരുന്നു 
എനിക്കി ജാതിവാല് : വാലിനോടെനിക്ക് ദേഷ്യമില്ല..
വാലുപോക്കിനടക്കേണ്ടി വരുന്ന സ്ഥിതിയോടു മാത്രം!
നഷ്ടം സഹിച്ചവന് നീതി വേണം ;
നഷ്ടം സഹിക്കുന്നവനും വേണ്ടേ നീതി ?
പക്ഷെ ഇന്ന് നീതി കിട്ടുന്നതോ മുന്നേ നടന്നു ലാഭം കൊയ്തവര്‍ക്കുമാത്രം!
അതിനിടയില്‍ ഒന്നും അറിയാത്ത നീതിയുടെ അവകാശികളെ, 
അനീതി തീറ്റിക്കുന്നു സ്വസഹോദരങ്ങള്‍!
ആദിവാസികളെന്ന വിളിപ്പേരില്‍ ആദിമവാസികള്‍ , 
അടിത്തട്ടിലെ അടിസ്ഥാനവര്‍ഗ്ഗങ്ങള്‍.
അവര്‍ക്കറിയില്ല സംവരണത്തിന്റെ അരിപ്പയുടെ ദ്വാരങ്ങള്‍,
കൂട്ടി കൂടെ വരുത്തുന്ന വിദ്വാന്മാരെ
അവകാശികള്‍ പലിശയുടെ അവധി പറഞ്ഞു മടുക്കട്ടെ , 
എത്തില്ലോരിക്കലും യുദ്ധതട്ടിലെക്കവര്‍!
ആദ്യ പിതാമഹന്‍ മര്‍ക്കടന്‍ എന്നാകിലും, 
മനുഷ്യരായ് നമ്മള്‍ വളര്‍ന്നിരുന്നില്ലെന്ന സത്യം അറിയുന്ന
എന്നിലെ മനുഷ്യനു ഇടയ്ക് കൈമോശം വന്നുപോം,
സ്ഥിരപ്രജ്ഞയുടെ പരിണിതഫലം ഈ വരികള്‍ !

No comments:

Post a Comment