Monday, November 29, 2010

അഭിനവരമണന്‍

അഭിനവരമണന്റെ കഥ കവിതയായ്
കടലാസ്സിതളുകളില്‍ വിരിയിച്ചെടുക്കാനും,
ശോകത്തിന്‍  പുല്ലാങ്കുഴലൂതാനും,
ഇവിടെ ഒരു  രമണന്‍ മാത്രം!
മദപ്പാടില്‍, കാവലിരിക്കാന്‍ മദനനില്ലാതെവന്നപ്പോള്‍
ഉന്മാദം മനസ്സിലെ മലര്‍മെത്തയിലെത്തിച്ച അവ്യക്തമായൊരു
സ്ത്രീരൂപം മാത്രമോ  രമണന്റെ ചന്ദ്രിക!
മനസ്സിന്റെ താണ്ഡവനൃത്തമേളത്തിനിടയിലുയര്‍ന്നുപോങ്ങിയ
ധൂളിയില്‍നിന്നും ചിന്തയാംകരങ്ങള്‍ കടഞ്ഞെടുത്ത രമണചന്ദ്രിക
മേളമടങ്ങുമ്പോള്‍ അവള്‍ മറഞ്ഞകലാം

മറയാതെ മനസ്സിലെ കനലായവളെരിയട്ടെ..
ദേഹം ദഹിക്കും വരെ ഞാന്‍ കൂട്ടിരിക്കാം..
ഭ്രാന്തമാം  അഭിനിവേശവുമായ്  കൂട്ടിരിക്കാം..
ഓട്ടയടച്ച പുല്ലാങ്കുഴലൂതി, കനലിലെ തീക്ക് ജീവശ്വസമേകി
എന്‍റെ ശ്വാസം  നിലക്കും വരെ ഞാനിരിക്കാം..
തിരക്കിനിടെ മദനനെഴുതതെപോയ കാവ്യം;
നമ്മുടെ പ്രണയ കാവ്യം,
എഴുതിവയ്കാം ഞാന്‍..
മണ്ണില്‍ ഞാനലിയും മുമ്പേ..

1 comment: