Sunday, January 16, 2011

ഛായകൂട്ടുകളിലൂടെ ദൈവരൂപങ്ങള്‍ വിരിയിച്ചെടുത്ത മുത്തച്ഛന്റെ സൃഷ്ടികളില്‍ എനികേറ്റവും പ്രിയപ്പെട്ടത് ...

കുട്ടിക്കാലത്ത്  ഞാനും  നല്ല ചിത്രങ്ങള്‍  വരക്കുമായിരുന്നു , എന്നും നിറങ്ങളുടെ കൂട്ടുകാരനാകാന്‍ കൊതിച്ചിരുന്നു.മുത്തച്ഛന്റെ കാലശേഷം അദ്ദേഹത്തിന്‍റെ പെയിന്റ് ബ്രഷ് കൂട്ടം എന്‍റെ കൈയില്‍ എത്തിയതുമായിരുന്നു;അച്ഛന്‍ കൊണ്ട് വന്നു തന്ന ആ ബ്രഷ് കൂട്ടം എന്‍റെ ഓര്‍മയില്‍ ഇപ്പളും വ്യക്തം..ഒരു പക്ഷെ ഞാന്‍ ആഗ്രഹിച്ചതിനെക്കാള്‍ ഞാന്‍ നിറങ്ങളുമായി ചങ്ങാത്തതിലാകുന്നത് എന്‍റെ അച്ഛന്‍ ആഗ്രഹിച്ചു കാണും..
പ്രാരാബ്ധങ്ങളുടെ നടുക്കടലില്‍ നീന്തി കരക്കടുക്കാന്‍ ശ്രമിച്ച ഒരു തലമുറയിലൂടെ അറിയാതെ നഷ്ടപെട്ട പാരമ്പര്യം എന്നിലൂടെ വീണ്ടും തളിര്‍ക്കുന്നതു കാണാന്‍ .. ..വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ അറിയാതെ ആ ബ്രഷുകളില്‍ നിന്നും ഛായകൂട്ടുകളില്‍ നിന്നും  ഞാന്‍  അകന്നു..
ഒരു  നാളില്‍ ..തിരികെ ഞാന്‍ എത്തിയേക്കാം .. ചിതറിപോയ ബ്രുഷുകള്‍ വീണ്ടെടുത്ത്‌ ഒരു വസന്തത്തിന്‍റെ വര്‍ണാഭയുള്ള  സുന്ദരചിത്രങ്ങള്‍ വിരിയിച്ചെടുക്കാന്‍.. 




Sunday, December 12, 2010

തുരുത്ത്

കവിതയുടെ ഈ തുരുതിലേക്ക് മലവെള്ളപാച്ചലില്‍ ഞാന്‍ അട്ടിഞ്ഞു
മലകള്‍ക്കപ്പുറമാണെന്‍ വാസമെങ്കിലും, വിലാസമില്ലാതെ ഞാന്‍ ഇവിടെ !
ഇവിടം മറ്റൊരു മലവെള്ളപാച്ചല്‍ വരെ എന്‍റെ വാസസ്ഥാനം ..

പോകണം ഒരു നാള്‍ പോകണം ഇവിടവും വിട്ടു..എവിടെക്കെന്നു അറയില്ല!
മഞ്ഞുകാലം വന്നു എന്റെ നെല്ലറ ഇന്ന് ശൂന്യം, നാളെയെ ഞാന്‍ മറക്കുന്നു
ഓര്‍ക്കാന്‍ ഒരു ശരത്കാലത്തിന്റെ ഓര്‍മ്മകള്‍ മാത്രം ..
ഓര്‍മകളുടെ തടവറയിലെ അഭയാര്‍ത്തിയാകാതിരിക്കാന്‍ ഓടിയോളിക്കണം !


എഴുത്തെന്ന തുരുത്തിനോടും വിട പറയാന്‍ വെമ്പുന്ന എന്മനസ്സെ..
കാറ്റില്‍ അലയും പട്ടം കണക്കെ,എങ്ങോട്ടു നീയെന്നെ കൊണ്ടുപോണൂ..
എങ്ങോട്ടെന്നറിയാതെ എന്തിനെന്നറിയാതെ, മനസ്സിന്‍റെ ഈ അടിമ
നടന്നകന്നേക്കാം, പിരിഞ്ഞകന്നേകം,പിന്നെ മറവിയില്‍ മറഞ്ഞകന്നേക്കാം!

മായം കലരുന്ന ചിന്തകള്‍

ചിന്തകളുടെ ചന്തകളില്‍,
നാളെ ഇറക്കേണ്ട ചിന്തകളുടെ വിലപേശല്‍ നടക്കുന്നു!
കനികണ്ടുനരേണ്ട നന്മയോടപ്പം ചുടുചായക്ക്‌ പകരം,
മുപ്പതു വെള്ളികാശിനായ്‌ ജനങ്ങളെ വില്കുന്ന മാധ്യമങ്ങള്‍,
പകരും വിഷം കുടിക്കുന്ന നമ്മള്‍!
വനോളമുയരട്ടെ പത്രധര്‍മം !
പണം വാരും പത്രങ്ങള്‍ , മായം കലരുന്ന ചിന്തകള്‍ !

ഞാനൊന്നും പറഞ്ഞില്ലേ..

പണ്ടേ കുറുക്കന്‍ കണ്ടെത്തിയ തന്ത്രം
മന്ത്രമാക്കാന്‍ എനിക്കില്ല താല്പര്യം
കുറുക്കന്‍മാരെ വിരളമാത്രേ നാട്ടില്‍
നാടും നഗരവും ഇടകലര്‍ന്നു വളരട്ടെ..
പോയി മറയട്ടെ കുറുക്കനും കുളകൊഴിയും
കാവും ആലും അമ്പലക്കുളവും പാടങ്ങളും
അടിതട്ടുകാരന്റെ വിജയവാദികളുടെ ,
ഒരു നേതാവിന്‍റെ വീടും പാഠം!
നികത്തിയ നെല്‍പാടത്തിലല്ലോ..
ഞാനൊന്നും കണ്ടില്ലേ , ഞാനൊന്നും പറഞ്ഞില്ലേ..
ഒരു തുണ്ട് ഭൂമിയാണെന്റെ മുന്തിരി എന്നും കരുതരുതേ !

സംവരണത്തിന്റെ അരിപ്പ

മനസ്സിലെ അടുപ്പില്‍ മുമ്പേ പുകയുന്ന നനഞ്ഞ കൊള്ളിയായിരുന്നു 
എനിക്കി ജാതിവാല് : വാലിനോടെനിക്ക് ദേഷ്യമില്ല..
വാലുപോക്കിനടക്കേണ്ടി വരുന്ന സ്ഥിതിയോടു മാത്രം!
നഷ്ടം സഹിച്ചവന് നീതി വേണം ;
നഷ്ടം സഹിക്കുന്നവനും വേണ്ടേ നീതി ?
പക്ഷെ ഇന്ന് നീതി കിട്ടുന്നതോ മുന്നേ നടന്നു ലാഭം കൊയ്തവര്‍ക്കുമാത്രം!
അതിനിടയില്‍ ഒന്നും അറിയാത്ത നീതിയുടെ അവകാശികളെ, 
അനീതി തീറ്റിക്കുന്നു സ്വസഹോദരങ്ങള്‍!
ആദിവാസികളെന്ന വിളിപ്പേരില്‍ ആദിമവാസികള്‍ , 
അടിത്തട്ടിലെ അടിസ്ഥാനവര്‍ഗ്ഗങ്ങള്‍.
അവര്‍ക്കറിയില്ല സംവരണത്തിന്റെ അരിപ്പയുടെ ദ്വാരങ്ങള്‍,
കൂട്ടി കൂടെ വരുത്തുന്ന വിദ്വാന്മാരെ
അവകാശികള്‍ പലിശയുടെ അവധി പറഞ്ഞു മടുക്കട്ടെ , 
എത്തില്ലോരിക്കലും യുദ്ധതട്ടിലെക്കവര്‍!
ആദ്യ പിതാമഹന്‍ മര്‍ക്കടന്‍ എന്നാകിലും, 
മനുഷ്യരായ് നമ്മള്‍ വളര്‍ന്നിരുന്നില്ലെന്ന സത്യം അറിയുന്ന
എന്നിലെ മനുഷ്യനു ഇടയ്ക് കൈമോശം വന്നുപോം,
സ്ഥിരപ്രജ്ഞയുടെ പരിണിതഫലം ഈ വരികള്‍ !

------(സൃഷ്ടി )--------


മരണം ഒരു നിത്യ കാമുകിയെന്നാകിലും ,
മരണത്തെ ഞാന്‍ മാറോടു ചേര്‍ത്തില്ല .
ദൈവം സൃഷ്‌ടിച്ച ജീവനെ ...
ദൈവം തിരികെ വിളിക്കും വരെ,
നിയോഗം എന്തെന്നറിയും വരെ,
വിരഹാതുരരായ്‌ കഴിയുന്ന കാലം ,
പിറക്കട്ടെ നല്ല കവിതകള്‍ ..
എരിയുന്ന കനലില്‍ നിറയട്ടെ ,
ചിന്തകളുടെ താപം .
സ്വയം കനലായെരിയാതിരിക്കട്ടെ ,
സ്രഷ്ടാവിന്റെ പ്രിയ സൃഷ്ടികള്‍ !!

Monday, November 29, 2010

വഴിയില്ലാ പെരുവഴി


പലവഴികള്‍ പെരുവഴികള്‍,
പെരുവഴിയില്‍ പലവഴികള്‍
വഴിയില്ലാതോര്‍ പെരുവഴിയില്‍!
പേനരിക്കും നായ്ക്കള്‍; നരനായാട്ടുകള്‍,
ആട്ടലും തുപ്പലും പലവഴിക്കായ്‌..
കാലം കഴിയോളം പെരുവഴിയില്‍!
ചിതലരിച്ചളിയുന്ന കടത്തിണ്ണയില്‍,
തൂണുകള്‍ ചാരി മാനം നോക്കി,
മാനം മുറുക്കിയാല്‍ കുടല്‍ കരിയുന്നോര്‍.
പട്ടിണി, പരിവാരങ്ങലോടെ !
ചൊറിയും ചിരങ്ങും പലവ്യാധികള്‍ വേറെ
വിലാസമില്ലാത്ത വിലാപങ്ങല്‍ക്കവധിയാണ്
എന്‍റെ നാട്ടില്‍,ഈ ജനാധിപത്യ ഭാരത മഹാരാജ്യത്ത്
ആ ആധി അറിഞ്ഞിട്ടാര്‍ക്കു നേട്ടം?
വോട്ടില്ലാ പ്രേതങ്ങള്‍ ;റേഷനില്ല, അരിയില്ല.
നാടിലെ മനുഷ്യര്‍, പെരുവഴിയിലെ മനുഷ്യര്‍
കാട്ടിലെ മനുഷ്യര്‍,കൊട്ടാരങ്ങളിലെ മനുഷ്യര്‍
എല്ലാം മനുഷ്യര്‍.!
വഴിയില്ലാ പെരുവഴിയിലെ മനുഷ്യരേ
നിങ്ങളെ ഞാന്‍ ഓര്‍ക്കുന്നു..
ഇന്ന്  പുതച്ചു
മൂടി കിടക്കാന്‍പോകുമ്പോള്‍ എങ്കിലും!